വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കൾക്ക് പോലും ഉണ്ട് -മഞ്ജു സുനിച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏഷ്യാനെറ്റ് വ്യാജവാര്‍ത്തയുടെ നിജസ്ഥിതി എന്ത് എന്നുള്ളതല്ല ഇവിടെ വിഷയം. അങ്ങിനെയൊരു കേസുണ്ടായാലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു വാര്‍ത്ത പടയ്ക്കാമോ എന്നതാണ്. തെളിവില്ലെങ്കില്‍ തൊണ്ടിയുണ്ടാക്കുന്ന പരിപാടി പൊലീസിലുണ്ട്. 'എസ് കത്തി'യൊന്നും മറക്കാറായിട്ടില്ല. എന്നാല്‍ ജേര്‍ണലിസത്തില്‍ ഒരു ട്രൂ സ്റ്റോറിയെ സബ്സ്റ്റാന്‍ഷ്യെറ്റ് (പിന്തുണയ്ക്കാന്‍) ചെയ്യാന്‍ കൃത്രിമമായി ഒരു ബൈറ്റോ ഫൈറ്റോ ക്രിയേറ്റ് ചെയ്യാന്‍ പാടുണ്ടോ? ഇല്ല
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പാര്‍ട്ടിയായ എ കെ പിയും നാഷണലിസ്റ്റ് സഖ്യകക്ഷിയായ എം എച്ച് പിയും ചേര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്
ഏതായാലും നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്..
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടന്‍ മാർക്കറ്റിൽ നടക്കാൻ പോയപ്പോള്‍ അജ്ഞാതർ അദ്ദേഹത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്നും ആക്രമണത്തില്‍ നടന് പരിക്കേറ്റെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയത്
അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു.
എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്‍റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്" - എന്നാണ് ഇന്നസെന്‍റ് തന്‍റെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
കേരളത്തിന് ഈ വിഷയത്തില്‍ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്
മാസ്‌ക് ധരിക്കുന്നത് തന്നെ മണ്ടത്തരമാണ്, കൊറോണ എന്നൊരു രോഗം തന്നെയില്ല, മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണം. നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.
സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതിനുളള നിയമങ്ങള്‍ നിര്‍മ്മിക്കാനും വിദ്വേഷ പ്രസംഗങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററുമെല്ലാം നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകളും മുംബൈയിലാണ് ഉള്ളത്.
കേവലം നാല് മണിക്കൂര്‍ മാത്രം മുമ്പ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രൂക്ഷമായതും, ആഗോള തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുമാണ് പെട്ടെന്ന് അത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി പണം വിതറുമെന്ന വാർത്ത ഏപ്രിൽ 15 നാണ് ചാനൽ നൽകിയത്
മുസ്ലീംങ്ങളാണ് ഇന്ത്യയില്‍ കൊറോണ പരത്തുന്നത്, സാമൂഹികമായ അകലം പാലിക്കേണ്ട ആവശ്യമൊന്നും ഇല്ല തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ടിക് ടോക്ക്, വാട്ട്‌സ്ആപ്പ് വീഡിയോകളിലൂടെ.
ഇംഗ്ലണ്ടിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
സംഭവത്തിൽ നേരത്തെ മണ്ഡലം പ്രസിഡന്റ് സാകിർ തുവ്വക്കാട് അറസ്റ്റിലായിരുന്നു
യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലുടെയാണ് ഇയാൾ വ്യാജപ്രചരണം നടത്തിയത്.